Pages

പറയാനുള്ളതില്‍ ചിലത് ..

ചിരി വരുന്നു..
അത് കഴിഞ്ഞാല്‍ വരുന്ന അടുത്ത വികാരം സഹതാപമാണ്..

ആരോട്, എന്തിനു, എന്നൊന്നും ചോദിക്കരുത്. മുഴുവന്‍ സമൂഹത്തിനോടും എന്ന് മറുപടി പറയേണ്ടി വരും. ഇടതും വലതും പാര്‍ട്ടികള്‍ മാറി മാറി അധികാരത്തില്‍ വരുമ്പോള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ടു ചിരിവരുന്ന കാര്യമാണ് പറഞ്ഞു വരുന്നത്. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതില്‍ വലതന്മാരും കൊല്ലുമ്പോള്‍ ഒറ്റയടിക്ക് കൊല്ലുന്ന കാര്യത്തില്‍ ഇടതന്മാരും പ്രാഗത്ഭ്യം തെളിയിച്ചതാണ്.
ഇങ്ങനെയൊക്കെ പറഞ്ഞെങ്കില്‍ കൂടിയും കഴിഞ്ഞ ഇടതുപക്ഷ ഭരണത്തെ ഇന്നത്തെ സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ പ്രശംസിക്കാതെ വയ്യ. പദ്ധതികള്‍ പലതും ഇഴഞ്ഞു നീങ്ങുകയും ജലരേഖകള്‍ പോലെ പോയ്‌മറയുകയും ചെയ്തെങ്കിലും ജനജീവിതം ഇത്ര ദു:സ്സഹമായിരുന്നില്ല .

ആരാണിവിടെ ഭരിക്കുന്നത്‌?
ഇവിടെ ഭരണം ഉദ്യോഗസ്ഥരുടെ കൈകളിലാണ്. നാഴികയ്ക്ക് നാല്പതു വട്ടം അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയും സാധാരണക്കാരനെ ഒരു കാരണവുമില്ലാതെ വട്ടം കറക്കുകയും ചെയ്യുന്ന കുറെ വൃത്തികെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ .

പിന്നൊന്ന് കോര്‍പ്പറേറ്റുകള്‍ ആണ്.. ഭരിക്കുന്നവര്‍ ആരുമായിക്കൊള്ളട്ടെ അവരെ ചാക്കിലാക്കാനുള്ള പണം കോര്‍പ്പറേറ്റുകളുടെ  കൈവശമുണ്ട്. സമയാസമയം അണ്ണാക്കിലേക്ക് കാശുവെച്ച് കൊടുക്കുമ്പോള്‍ എതവനാണ് വേണ്ട എന്ന് പറയുക?

'കോടതിയും നിയമവാഴ്ചയും'
ജനജീവിതം ഇത്രത്തോളം അസ്സഹനീയമാക്കിയതില്‍ നല്ലൊരു പങ്കു ഈ നാട്ടിലെ കോടതികള്‍ക്കും നിയമ വ്യവസ്ഥിതിക്കും ഉണ്ട്. രാഷ്ട്രീയ കേസുകള്‍ പഠിക്കാനും, വിധി നിശ്ചയിക്കാനും, അവ നടപ്പില്‍ വരുത്താനും വരുന്ന കാലതാമസം ഭരണ സംവിധാനത്തില്‍ വരുത്തുന്ന പിഴവുകളെ കുറിച്ചോ അതിക്രമങ്ങളെ കുറിച്ചോ കോടതിയും ബോധവാന്മാരല്ല.

ഇതിനെക്കാളുപരി ചിരിക്കാനും അതെ സമയം സഹതപിക്കാനും ഇട നല്‍കുന്നത് കോടതിയോ ഉദ്യോഗസ്ഥരോ രാഷ്ട്രീയ പാര്‍ട്ടികളോ അല്ല. ഇവരെയൊക്കെ നിയന്ത്രിക്കേണ്ടുന്ന 'പൊതുജനം' എന്ന വിഭാഗമാണ്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സ്ഥിതിഗതികള്‍ നേരെ മറിച്ചാണ്. ഇവന്മാരുടെയെല്ലാം താളത്തില്‍ പൊതുജനം തുള്ളുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. കുറച്ചെങ്കിലും പ്രതികരിക്കാന്‍ മെനക്കെടുന്നവര്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ 'പൊതുജനം കഴുത' എന്ന് പറഞ്ഞു സ്വയം അപഹാസ്യരാകുന്നു.

'പൊതുജനം കഴുത'
പൊതുജനം കഴുത എന്ന് നിങ്ങളും പറയുന്നെങ്കില്‍ പറഞ്ഞോളൂ.. പക്ഷെ എന്നെ ആ കൂട്ടത്തില്‍ പെടുത്തരുതു. ഏമാന്മാരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജയ്‌ വിളിക്കാനും പഴകി ദ്രവിച്ച നിയമവാഴ്ച്ചകള്‍ക്കനുസരിച്ചു ജീവിക്കാനും ഒട്ടും താല്പര്യം ഇല്ലാത്ത ഈ നാട്ടിലെ ചുരുക്കം യുവാക്കളില്‍ ഒരാളാണ് ഞാനും. 

'ഇന്ദ്രപ്രസ്ഥം'
ഡല്‍ഹിയിലെ അവസ്ഥ ഇതിനെക്കാളൊക്കെ രസകരമാണ് .. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌ ഇറ്റാലിയന്‍  റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റോബോട്ട് ആണെന്നാണ്‌ വെപ്പ്. പിന്നെ ഒരു ബന്ധവുമില്ലാതെ പേരിനു വാലായി ഗാന്ധി എന്നും വെച്ച് നടക്കുന്ന അമുല്‍ ബേബിയും വെള്ളക്കാരി അമ്മച്ചിയും. ഇവരൊക്കെ ആരുടെയോ വാലാട്ടിപ്പട്ടികള്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇറ്റലിക്കാരി അമ്മച്ചി മരുമകനെയും മകനെയും പണക്കാരനാക്കാന്‍ ഉറക്കമില്ലാതെ കഷ്ട്ടപെടുമ്പോള്‍ സര്‍ദാര്‍ജി വാ തുറന്നാല്‍ വിലകൂട്ടും... പ്രത്യേകിച്ച് കേരളത്തില്‍ വന്നു മടങ്ങുമ്പോള്‍ .. ഇതിനെ കുറിച്ച് ചോദിച്ചാല്‍  കുഞ്ഞൂഞ്ഞും പന്നിത്തലയും ഒക്കെ നല്‍കുന്ന മറുപടികള്‍ അതിലും കേമമാണ്‌.. എങ്ങും തൊടാതെയുള്ള ഉത്തരങ്ങള്‍ ..


എല്ലാം കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ വല്ലാതെ വട്ടു പിടിക്കും.. ഞാനടങ്ങുന്ന 'നമ്മളോട്' സഹതാപവും തോന്നും,  ഇവര്‍ക്കൊക്കെ മറുപടി അടുത്ത തിരഞ്ഞെടുപ്പിന് നല്‍കാന്‍ ജനം തയ്യാറാകണം .. ഏതായാലും എന്റെ തീരുമാനം ആദ്യമേ അറിയിച്ചേക്കാം..
"ഞാന്‍ ഒരുത്തനും വോട്ടു ചെയ്യില്ല ..  ഈ നാറിയ 'സിസ്റ്റം' മാറുന്നത് വരെ.. "
ഇനിയും ഇവന്മാരില്‍ വിശ്വസിച്ചിരിക്കുന്ന മറ്റുള്ളവര്‍ക്ക് അവരുടെ ഇഷ്ട്ടം പോലെ ചെയ്യാം..

---

രാജ്യം അറുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ എല്ലാം കുത്തിക്കുറിച്ചു വെച്ചതാണ് മുകളില്‍ .. എനിക്ക് പറയാനുള്ള അനേകം കാര്യങ്ങളില്‍ ചിലത് മാത്രം, ഇനിയും മൂടി കെട്ടി മിണ്ടാതിരുന്നാല്‍ ശരിയാകില്ല എന്ന തിരിച്ചറിവുകള്‍ കൊണ്ട് നിങ്ങളുമായി പങ്കു വെക്കുന്നു.

ഓരോ ഭാരതീയനും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ ..

ജയ് ഹിന്ദ്‌.
>SAN<